Friday, 12 February 2016

പ്രാണസഖീ ഞാൻ വെറുമൊരു

പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോകവീഥികളിൽ വേണുവൂതുമാട്ടിടയൻ...

എങ്കിലുമെൻ ഓമലാൾക്കു താമസിയ്ക്കാനെൻ കരളിൽ
തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം..
മായാത്ത മധുരഗാന മാലിനിയുടെ കല്പടവിൽ
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം..

പൊന്തിവരും സങ്കൽപ്പത്തിൻ പൊന്നശോക മലർവനിയിൽ
ചന്തമേഴും ചന്ദ്രികതൻ ചന്ദനമണി മന്ദിരത്തിൽ..
സുന്ദര വസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
എന്നുമെന്നും താമസിയ്ക്കാൻ എന്റെ കൂടെ പോരുമോ നീ..

No comments:

Post a Comment

Semiotics, Aesthetics, and Context

  The Art of Painting: Semiotics, Aesthetics, and Context Introduction: Three Questions, One Surface A painting is, at first glance, a re...