Friday, 12 February 2016

ഒരു പുഷ്പം മാത്രമെന്‍

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാൻ
ഒടുവില്‍ നീയെത്തുമ്പോൾ, ചൂടിക്കുവാൻ!
ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം,
ഒടുവില്‍ നീയെത്തുമ്പോൾ, ചെവിയില്‍ മൂളാൻ.
ഒരു മുറി മാത്രം, തുറക്കാതെ വയ്ക്കാം ഞാൻ,
അതിഗൂഡമെന്നുടെ ആരാമത്തിൽ!
സ്വപ്‌നങ്ങള്‍ കണ്ടു, നിനക്കുറങ്ങീടുവാൻ
പുഷ്പ്പത്തിന്‍ തല്പ്പമങ്ങു ഞാന്‍ വിരിയ്ക്കാം!
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയിൽ..
മലര്‍മണം മാഞ്ഞല്ലോ, മറ്റുള്ളോര്‍ പോയല്ലോ,
മമസഖി നീയെന്നു വന്നു ചേരും?
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖി നീയെന്നു വന്നു ചേരും?
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയിൽ...

No comments:

Post a Comment

Chapter 7: The Crossroads – Helplessness or Empowerment?

 Here's an improved version of your chapter with insights from Sufi thought , a relatable context for a middle-aged Muslim in India , an...